തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പണം നല്കിയ ബാറുടമകള്‍ക്കെതിരെയും തുടരന്വേഷണം വേണമെന്ന് ബിജു രമേശ്. കെഎം മാണിക്കെതിരെ തുടരന്വേഷണ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സര്‍ക്കാരിനും നല്കിയ അപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്.
ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികളായ രാജ് കുമാര്‍ ഉണ്ണിയും കൃഷ്ണദാസുമാണ് മാണിക്ക് പണം കൈമാറിയത്. പക്ഷെ ഇവര്‍ക്കെതിരെ വിജിലന്‍സ് സമഗ്രമായി അന്വേഷിച്ചില്ല. ഇവരെ പ്രതിചേര്‍ക്കുകയോ സാക്ഷിയാക്കുകയോ ചെയ്തില്ല, ഇവരുടെ പങ്ക് കൂടി പരിശോധിച്ചുകൊണ്ടുള്ള തുടരന്വേഷണത്തിന് അനുമതി വേണമെന്നാണ് ബിജു രമേശിന്റെ ആവശ്യം.
കഴിഞ്ഞ മാസം 18 നാണ് കെഎം മാണിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. അഴിമതിനിരോധന നിയമ ഭേദഗതി പ്രകാരം തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുന്‍കൂര്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിലാണ് ബിജുരമേശ് പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: