കൊച്ചി : ഗോത്രവര്‍ഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഗോത്രവര്‍ഗമേഖലകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടര്‍ സാക്ഷരത തുടങ്ങിയ വിവിധ പഠനപദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ അമൃതവിശ്വവിദ്യാപീഠത്തിന് കേന്ദ്രസര്‍ക്കാര്‍ ഗോത്രവിഭാഗമന്ത്രാലയത്തിന്റെ അംഗീകാരമായ എക്സ്ലന്‍സ് അവാര്‍ഡ് ലഭിച്ചു.
ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങള്‍ ദത്തെടുത്തു അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അമൃതവിശ്വവിദ്യാപീഠം സര്‍വകലാശാല ഐക്യരാഷ്ര സഭയുടെ ആഗോളവ്യാപകമായ സുസ്ഥിര വികസന പദ്ധതിയോടു ചേര്‍ന്ന് പോകുന്നതാണെന്നു കേന്ദ്രസര്‍ക്കാര്‍ ഗോത്രവര്‍ഗ്ഗാമന്ത്രലയം വിലയിരുത്തി.
ഗോത്രവര്‍ഗ്ഗ മന്ത്രലയത്തില്നിന്നും ലഭിച്ച പ്രസ്തുത അംഗീകാരം ആദരവോടെ സ്വീകരിക്കുന്നുവെന്നും തങ്ങളുടെ ചാന്‍സലര്‍ ആയ ഡോ വെങ്കിട്ട് രംഗന് അഭിപ്രായപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ താഴെക്കിടയിലുള്ള ഗോത്രവര്‍ഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു എത്തിക്കാന്‍ അമൃത സര്‍വകലാശാലയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാവുമെന്ന് അദ്ദേഹം പറഞ്ഞു
2018 ഒക്ടോബറില്‍ അമൃതവിശ്വവിദ്യാപീഠം ചാന്‍സലര്‍ ശ്രി മാതാ അമൃതാനന്ദമയി ദേവി ബഹുമാനപെട്ട ഗോത്രവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ ജുവല്‍ ഒറോമുമായി ചേര്‍ന്ന് അമൃതയുടെ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ആയിരം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: