പഴയങ്ങാടി: പഴയങ്ങാടി കെഎസ്ടിപി റോഡില്‍ മണ്ടൂരിലും ചെറുകുന്നിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പഴയങ്ങാടി-പിലത്തറ, പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ മണ്ടുരിലും ചെറുകൂന്ന് പൂങ്കാവിലും വെച്ചുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടത്തിലാണ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്. മണ്ടുരിലെ അപകടവളവ് എന്ന് കുപ്രസിദ്ധിയാര്‍ജിച്ച മണ്ടൂര്‍ ജുമാ മസ്ജിത്ത് വളവിലുണ്ടായ അപകടത്തില്‍ പള്ളിയുടെ ചുറ്റുമതിലും ഗേറ്റും തകര്‍ന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന കര്‍ണ്ണാടക സ്വദേശിയായ െ്രെഡവര്‍ക്കാണ് പരിക്കേറ്റത്. കര്‍ണ്ണാടകയില്‍ നിന്ന് കണൂരിലേക്ക് വരികയായിരുന്ന കെഎ 20 എഎ 1941 എന്ന വാഹനമിടിച്ചാണ് അപകടമുണ്ടായത്.
ചെറുകുന്നില്‍ വെച്ച് ഇന്നോവ കാറിടിച്ചാണ് കാല് നടയാത്രക്കാരന് പരിക്ക് പിറ്റിയത്. ഇന്ന് രാവിലെ 5.30 ഓടെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന ചെറുകുന്ന് പുങ്കാവിലെ പി.പി.മനോഹരനാണ് (51) കാറിടിച്ച് പരിക്കേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ മനോഹരനെ പരിയാരത്തും തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ പതിവാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ സംഭവവും അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവവും മണ്ടൂരിലാണ്. കെഎസ്ടിപി റോഡില്‍ കയറ്റിറക്കങ്ങളും വളവുകളും ഇല്ലാതാക്കിയുള്ള നിര്‍മാണ രേഖയുടെ അലൈന്മെന്റില് വ്യാപകമായ മാറ്റം വരുത്തിയാണ് വളവുകള്‍ നിവര്‍ത്താതെയുള്ള റോഡ് നിര്‍മാണം നടത്തിയത്. സിഗ്നല്‍ സംവിധാനമില്ലാത്തതും റിഫഌക്സ് ലൈറ്റും സീബ്ര ലൈനില്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: