കണ്ണൂര്‍: വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കുവാന്‍ നിയമ നിര്‍മ്മാണം നടത്തുക, നഷ്ട പരിഹാരമായി 10 ലക്ഷം രൂപ നല്‍കുക, ബദല്‍ സംവിധാനം ഉറപ്പു വരുത്തുക, വ്യാപാരികളുടെ ബാങ്ക് ലോണിന് മോറോട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 1 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സമിതി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശായപാതാ വികസനവും എയര്‍പോര്‍ട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് വ്യാപാരികളാണ് ഒഴിപ്പിക്കപ്പെടുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ആയിരത്തി ഒരുന്നൂറ് വ്യാപാരികള്‍ വഴിയാധാരമാകുകയാണ്. വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികളെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഒഴിപ്പിക്കുന്നത്. വിവിധ ലൈസന്‍സുകളും രജിസ്ട്രേഷനുകളുമെടുത്ത് വലിയ സംഖ്യ ടാക്സ് കൊടുത്താണ് കച്ചവടം ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപ ബാങ്കുകളില്‍ കടബാധ്യതയും ഉണ്ട്. കടകളില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കുമുണ്ട്. ഇങ്ങനെയുളള സാഹചര്യത്തിലാണ് കടകളില്‍ നിന്നും ഇറക്കിവിടുന്നത്. ഈ സാഹചര്യത്തില്‍ മതിയായ സഹായം നല്കാന് സര്‍ക്കാരും ദേശീയപാത അതോറിറ്റിയും തയ്യാറാകണമെന്ന് ഭാരാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വി.ഗോപിനാഥന്,ചാക്കോ മുല്ലപ്പളളി, എം.എ.ഹമീദ് ഹാജി, പി.വിജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: