കണ്ണൂര്‍: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ ജില്ലയില്‍ ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സ്കൂള്‍ കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അഞ്ച് കോടി രൂപ വീതം വിനിയോഗിച്ച് ഓരോ അസംബ്ലി നിയോജകമണ്ഡലത്തിലും ഓരോ സ്കൂളിനാണ് അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതു കൂടാതെ നാല് സ്കൂളുകളില്‍ മൂന്ന് കോടി രൂപ വീതം ചെലവഴിച്ചുള്ള കെട്ടിട നിര്‍മ്മാണവും നടക്കുന്നുണ്ട്.
അവലോകന യോഗത്തില്‍ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.രവി റിപ്പോര്‍ട്ട് അവതിരപ്പിച്ചു. നിര്‍മ്മാണ കണ്‍സള്‍ട്ടന്‍സിയായ വാപ്കോസിന്റെ പ്രൊജക്ട് എഞ്ചിനീയര്‍ കെ.നൈജില്‍, കൈറ്റ് പ്രൊജക്ട് എഞ്ചിനീയര്‍ എം.വി.ശ്രുതീഷ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: