തളിപ്പറമ്പ്: പ്രവാസി ക്ഷേമനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി. സിപിഎം അനുകൂല സംഘടനയായ പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയും പറശ്ശനിക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ കൃഷ്ണനെയാണ് സിപിഎം പുറത്താക്കിയത്.
മുന്നൂറോളം പേരില്‍നിന്ന് ഒരു കോടിയിലേറെ രൂപയാണ് കൃഷ്ണനും ജീവനക്കാരി കവിത രാജീവനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതോടെ കൃഷ്ണനെ പ്രവാസി സംഘം ഏരിയാ സെക്രട്ടറി സ്ഥാപനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ രണ്ടുപേരും ഒളില്‍ പോയിരിക്കുകയാണ്. പ്രവാസികള്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ കണ്ടെ സംസാരിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് സ്റ്റേഷനില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ഇവരുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും അന്വേഷണം നടക്കുന്നത്. 10ഉം 15ഉം വര്‍ഷം വിദേശത്ത് ജോലി ചെയ്തവരെയാണ് തട്ടിപ്പിന് വിധേയരാകിയത്. ക്ഷേമനിധിയിലേക്ക് അടച്ച പണം നഷ്ടപ്പെട്ടതിന് പുറമെ പെന്ഷന് പദ്ധതിയില്‍ നിന്നും തന്നെ പുറത്താകുമോ എന്ന ഭീതിയിലാണ് പ്രവാസികളും അവരുടെ ബന്ധുക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: