“എസ്.ജെ.ആര്. കുമാര്‍”
കൊച്ചി: ശബരിമല കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചക്കെതിരേ നാളെ നടക്കുന്ന റോഡുപരോധത്തില്‍ സര്വമതസ്ഥരായ ഭക്തരും പങ്കെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ അഭ്യര്‍ഥിച്ചു. കാലത്ത് 11 മണി മുതല്‍ ഒരു മണിക്കൂറാണ് വിശ്വാസികള്‍ റോഡുപരോധിക്കുന്നത്.
ശബരിമലയ്ക്കെതിരേ നടക്കുന്ന ഗൂഢാലോചനകളുടെ ഭാഗമാണ് ഈ കേസും. കേരള സര്‍ക്കാരിന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഈ വിഷയത്തിലുള്ള നിലപാടിനെതിരേ കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലെമ്പാടും പ്രതിഷേധം ശക്തമാണ്.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസികളുടെ ആശങ്കയകറ്റുന്നതിനു പകരം, ബലമായി യുവതികളെ ശബരിമലയില്‍ കയറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്കാരിനും നയിക്കുന്ന പാര്‍ട്ടിക്കും മാത്രമായിരിക്കുമെന്ന് കുമാര്‍ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: