ആലപ്പുഴ: ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഇന്നു മുതല്‍ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ യാത്ര വിജയിപ്പിക്കുവാന്‍ ബിഡിജെസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഹിന്ദുസമൂഹത്തിന്റെ വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും മുറിവേല്‍പ്പിക്കരുത്. വിശ്വാസസമൂഹത്തിന്റെ വിചാരവികാരങ്ങള്‍ സംരക്ഷിക്കുവാന്‍ ഭരണകൂടങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
എന്നാല്‍ ശത്രുക്കളോട് പെരുമാറുന്നതുപോലെയാണ് ഇത്തരക്കാരുടെ സമീപനങ്ങള്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയിന്മേല് പുനഃപരിശോധനാ ഹര്‍ജി നല്‍കിയില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും നിലപാട് അപക്വമാണ്. ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ബിഡിജെഎസ് ശക്തമായി വിശ്വാസികളോടൊപ്പം നിലനില്ക്കുവാന് യോഗം തീരുമാനിച്ചു. വിശ്വാസികളുടെ വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ പോരാടാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങുവാന്‍ യോഗം ആഹ്വാനം ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ പരാജയത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ബോര്‍ഡ ഭരണസമിതി രാജിവയ്ക്കണം ഇല്ലെങ്കില്‍ വിശ്വാസ സമൂഹം ചെവിയ്ക്ക് പിടിച്ചു പുറത്താക്കുന്ന കാലം വിദൂരമല്ലെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ടി.വി. ബാബു, സുഭാഷ്വാസു, കെ. പത്മകുമാര്‍, സന്തോഷ് അരയക്കണ്ടി, ഫാ. റിജോ നെരുപ്പുകണ്ടം, തഴവ സഹദേവന്, സംഗീത വിശ്വനാഥ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: