വിമാനത്താവളത്തില്‍ ഒരു കവി എന്നാണ് ഞാന്‍ ആദ്യം കേട്ടത്. പിന്നെ കേട്ടത് ബോംബെ വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന കാറുകളിലൊന്നിലാണ് അദ്ദേഹം ജോലിചെയ്യുന്നത് എന്ന്. താമസിയാതെ എനിക്ക് ബോംബെയില്‍(ഇന്നത്തെ മുംബൈ) വിമാനമിറങ്ങേണ്ടതുണ്ടെന്നും ആ സമയത്ത് എന്നെ സ്വീകരിക്കുന്നത് അദ്ദേഹമാണെന്നും. നിമിഷങ്ങള്‍ക്കകം ദില്ലിയില്‍നിന്നുള്ള വിമാനം ബോംബെയില്‍ ഇറങ്ങി. ഉടനെ ഒരാള്‍ വന്ന് എന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി അന്നാണ് എനിക്ക് മനസിലായത്. അന്നു തുടങ്ങിയതാണ് ആ ആത്മബന്ധം.
പിന്നെ പാലൂര് ഇവിടെ വന്നു. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബവുമായി പരിചയപ്പെട്ടു. കോഴിക്കോട്ട് പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹം കുമരനെല്ലൂരില്‍ എന്റെ വീട്ടില്‍ പലതവണ വന്നു.
എറണാകുളം ജില്ലയിലെ നായത്തോട് അമ്പലത്തിനടുത്തുള്ള സ്കൂളിലാണ് എം എന്‍ പാലൂര് എലിമെന്ററി വിദ്യാഭ്യാസം നിര്‍വഹിച്ചത് അവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ അമ്മയും പഠിച്ചത്. ആ സ്കൂളില്‍ അമ്മയുടെ സഹപാഠിയായിരുന്നു മഹാകവി ജി. ശങ്കരക്കുറുപ്പ്. അന്ന് ശങ്കരക്കുറുപ്പിന് പെന്‍സില്‍ ചെത്തിക്കൊടുക്കാറുണ്ട് പാലൂരിന്റെ അമ്മ.
പാലൂരിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: