ന്യൂദല്‍ഹി: നിലവില്‍, ഭവന, വാഹന വായ്പയെടുത്തവര്‍ക്ക് നിരക്ക് കുറയ്ക്കാന്‍ വിസമ്മതിക്കുന്ന ബാങ്കുകളെ കുറിച്ചുള്ള പരാതിയില്‍ ഇനിയും മൗനം തുടരരുതെന്ന് ആര്‍ബിഐയോട് സുപ്രീംകോടതി. ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കുറയ്ക്കുന്നതിന് ആനുപാതികമായി നിലവില്‍ വായ്പയെടുക്കുന്നവര്‍ക്ക് ഫ്ളോട്ടിങ് നിരക്കില്‍ ഇളവു നല്‍കുന്നില്ലെന്നതാണ് പരാതി.
പലിശ നിരക്കുകള്‍ എപ്പോഴൊക്കെ കുറയ്ക്കുന്നുണ്ടോ, അപ്പോഴെല്ലാം ഭവന, വാഹന വായ്പകള്‍ മുമ്പേ എടുത്തവര്‍ക്ക് നല്‍കുന്നത് പേരിനുമാത്രമുള്ള കുറവാണ്. അതല്ലെങ്കില്‍ ചിലപ്പോള്‍ നിരക്ക് ഇളവുകള്‍ തീരെ നല്‍കാറില്ലെന്ന് കാണിച്ച് ആര്‍ബിഐയ്ക്ക് കത്തയച്ച കാര്യം ശ്രദ്ധയില്‍ പ്പെടുത്തി ‘മണി ലൈഫ് ഫൗണ്ടേഷനാണ്’ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് നീതിയുക്തമല്ലെന്നും ഇരട്ടത്താപ്പാണെന്നും പുതുതായി വായ്പയെടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്നും മണി ലൈഫ് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടി.
മൊത്തം ഉപഭോക്താക്കളെ അല്ലെങ്കില്‍ വായ്പയെടുത്തവരെ പരിഗണിക്കുമ്പോള്‍, നിഷേധിക്കപ്പെടുന്ന ഓരോ ശതമാനം നികുതിയിളവിനും 10,000 കോടി രൂപയാണ് നഷ്ടമാകുന്നതെന്ന് മണി ലൈഫ് ഫൗണ്ടേഷന്റെ സീനിയര്‍ അഭിഭാഷകന് ശ്യാം ദിവാന് വ്യക്തമാക്കുന്നു.
ശ്രദ്ധയില്‍ പെടുത്തിയ കാര്യങ്ങള്‍ പരിഗണിച്ചു വരികയാണെന്ന് കഴിഞ്ഞ ഡിസംബറില്‍ ആര്‍ബിഐ അറിയിച്ചിരുന്നതായും ദിവാന് പറഞ്ഞു.
മണി ലൈഫ് ഫൗണ്ടേഷന്റെ പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ആര്‍ബിഐ ഇക്കാര്യത്തില്‍ കാണിച്ച അനാസ്ഥ എടുത്തു പറഞ്ഞആു. ആറ് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി ആര്‍ബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: