ആലപ്പുഴ: സുപ്രീംകോടതിയല്ല, അന്താരാഷ്ട്ര കോടതി വിധിച്ചാലും സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കേരള മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കെ.ടി. ജലീലും പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് സമുദായത്തെ തമ്മിലടിപ്പിക്കാനാണ്.
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഈ വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ ജമാ അത്ത് കൗണ്‍സില്‍ കക്ഷിചേരും.
സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും മുസ്ലീം മതത്തിന്റെ ആചാരങ്ങളില്‍ ഇടപെടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വര്‍ക്കിങ് ചെയര്മാന് പി.എം.എസ്.എ. ആറ്റക്കോയ തങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: