മിലാന്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപോലെ കഴിവുള്ള മറ്റൊരു താരത്തെ കണ്ടെത്തുക എളുപ്പമല്ലെന്ന് യുവന്റസ് സ്പോര്‍ട്സ് ഡയറക്ടര്‍ ഫാബിയോ. ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പോള്‍ ബോഗ്ബ മാഞ്ചസ്്റ്റര്‍ യുണൈറ്റഡില്‍ നിന്ന് യുവന്റസിലേക്ക് തിരിച്ചവരുമെന്ന വാര്‍ത്തകള്‍ ഫാബിയോ തള്ളിക്കളഞ്ഞു.
സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡില്‍ നിന്നാണ് റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത്. റൊണാള്‍ഡോ പോയതോടെ റയല്‍ മാഡ്രിഡ് ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. അവസാനം കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും റയല്‍ തോറ്റു. ഒരെണ്ണം സമനിലയായി. ലാ ലിഗയില്‍ പോയിന്റ് നിലയില്‍ അവര്‍ നാലാം സ്ഥാനത്താണ്.
ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാള്‍ഡോ. റൊണാള്‍ഡോയ്ക്ക് പകരം റൊണാള്‍ഡോ മാത്രമാണെന്ന് ഫാബിയോ വ്യക്തമാക്കി.
അഞ്ചുതവണ ബാലണ്‍ ഡി ഓര് അവാര്‍ഡ് കരസ്ഥമാക്കിയ റൊണാള്‍ഡോയ്ക്ക് യുവന്റസില്‍ ചേരാന്‍ അതിയായ താല്പ്പര്യമായിരുന്നു. തുടക്കത്തില്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് കരാര്‍ ഉറപ്പിക്കുകയായിരുന്നു.
മാനഭംഗ കേസില്‍ അകപ്പെട്ട റൊണാള്‍ഡോയ്ക്ക് എല്ലാ പിന്തുണയും നല്‍കും. റൊണാള്‍ഡോ ഒരു സാധാരണ മനുഷ്യനും തികഞ്ഞ പ്രൊഫഷണലുമാണ്്. 2012 മുതല്‍ 2016 വരെ യുവന്റസില്‍ കളിച്ച പോള്‍ പോഗ്ബ തിരിച്ചുവരില്ലെന്ന് ഫാബിയോ വ്യക്തമാക്കി.
2016 ലാണ് പോഗ്ബ യുവന്റസ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നത്. യുണൈറ്റഡ് കോച്ച് ജോസ് മൗറീഞ്ഞോയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് പോഗ്ബ. പോഗ്ബയെ ഇനി യുണൈറ്റഡിന്റെ ക്യാപ്റ്റനാക്കില്ലെന്ന് മൗറീഞ്ഞോ വ്യക്തമാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: