മയാമി: അമേരിക്കയിലെ അലബാമയിലും ഫ്ലോറിഡയിലും ജോര്‍ജിയയിലും ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും എന്നാണ് കാലവസ്ഥ പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്കി.
മൈക്കല്‍ എന്നുപേര് നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റ് ഏറ്റവും ശക്തിയേറിയത് എന്നാണ് മുന്നറിയിപ്പ്. നിരവധിപേരെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. മധ്യ അമേരിക്കയില്‍ ഇതുവരെ പതിമൂന്ന് ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
കൊടുങ്കാറ്റിനെ കാറ്റഗറി രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ കൊടുങ്കാറ്റ് തീരപ്രദേശങ്ങളില്‍ വീശിയടിക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ നേരിടാന്‍ വേണ്ട എല്ലാ മുന്നരുക്കങ്ങളും സ്വീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: