കൊച്ചി: ബ്രൂവറി ലൈസന്‍സ് അനുവദിച്ചതില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ചട്ടം ലംഘിച്ചാണ് ലൈസന്‍സ് നല്കിയതെങ്കില് സര്‍ക്കാര്‍ അത് തിരുത്തിയല്ലോ എന്ന് വ്യക്തമാക്കിയാണ് പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിയത്.
ജനങ്ങള്‍ ജാഗരൂകരാകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ലൈസന്‍സ് നല്കാന് പുതിയ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ അനുമതി റദ്ദാക്കിയത് തന്നെ അഴിമതി നടന്നുവെന്നതിന്റെ തെളിവാണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഗുരുതരമായ നിയമപ്രശ്നങ്ങള്‍ ഇതിലുണ്ട്, നിയലംഘനം ഉണ്ടായി, സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയാലും നിയമലംഘനം നിലനില്ക്കും എന്നായിരുന്നു ഹര്ജിക്കാരന് വാദിച്ചു.
ബ്രൂവറി ഡിസ്റ്റിലറി അനുമതി ലഭിച്ച കമ്പനികള്‍ക്കൊപ്പം സര്‍ക്കാരിനെയും എക്സൈസ് കമ്മീഷണറെയും പ്രതിയാക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: