പന്തളം; സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തിനെതിരെ പന്തളത്തുനിന്നും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശബരിമല സംരക്ഷണയാത്രക്ക് ആയിരങ്ങളുടെ പ്രാതിനിധ്യം.
എന്‍ഡിഎ ജില്ലാ അദ്ധ്യക്ഷന്‍ അശോകന് കുളനട, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കുരുവിള മാത്യു, പിഎസ്പി അദ്ധ്യക്ഷന്‍ കെ.കെ. പൊന്നപ്പന്, ജെഎസ്എസ് നേതാവ് ആര്. പൊന്നപ്പന്, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് പി.പി. രാജേന്ദ്രന്, ചേരമര്‍ ഹിന്ദുമഹാസഭ പ്രസിഡന്റ് പി.എസ്. പ്രസാദ്, പട്ടികജാതി മഹാസഭ സംസ്ഥാന ട്രഷറര്‍ എ. മധു, മഹാത്മ അയ്യങ്കാളിട്രസ്റ്റ് ട്രസ്റ്റി ഡോ. പി.പി. ബാവ, തലപ്പാറ വില്ലന്‍ ഓമനക്കുട്ടന്, മാളികപ്പുറത്തും പമ്പയിലും ഗുരുതി അവകാശമുള്ള രതീഷ് കുറുപ്പ്, കുന്നക്കാട് കുറുപ്പന്മാര് എന്നിവര്‍ പങ്കെടുത്തു.
തുഷാര്‍ വെള്ളാപ്പള്ളിയും പന്തളം രാജപ്രതിനിധി രാജരാജവര്‍മ്മയും തമിഴിസൈ സൗന്ദര്‍രാജും ചേര്‍ന്ന് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് പതാക കൈമാറിയതോടെ യാത്രയ്ക്ക് തുടക്കമായി. യാത്രയില്‍ കടുത്ത വെയില് വകവയ്ക്കാതെ യുവതികളും സ്ത്രീകളുമടക്കം പതിനായിരങ്ങളാണ് പങ്കെടുത്തത്.
കുരമ്പാലയില്‍ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം തുടര്‍ന്ന യാത്ര അടൂരില്‍ സമാപിച്ചു. വി. മുരളീധരന് എംപി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പികെകെ ബാവ, ശിവരാജ്, ജനറല്‍ സെക്രട്ടറിമാരായ എ. എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു, ജെ.ആര്. പത്മകുമാര്‍, ദേശീയസമിതിയംഗം പ്രതാപചന്ദ്രവര്‍മ്മ, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. പത്മകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: