ജര്‍മ്മനി: ബള്‍ഗേറിയയില്‍ വിക്ടോറിയ മറിനോവ(30) എന്ന മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കേസില്‍ പ്രതി അറസ്റ്റില്‍. 21 കാരനാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ബള്‍ഗേറിയന്‍ ചീഫ് പ്രോസിക്യൂട്ടറാണ് പുറത്ത് വിട്ടത്്. പ്രധാന മന്ത്രി ബോയ്കോ ബോറിസോവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ബള്‍ഗേറിയന്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന വിക്ടോറിയ മറിനോവയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. റൂസ് നഗരത്തിലാണ് വിക്ടോറിയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യൂറോപ്പിനെ ആകെ പിടിച്ചു കുലുക്കിയ ഈ ക്രൂര കൃത്യം ശനിയാഴ്ചയാണ് അരങ്ങേറിയത്.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് യൂറോപ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. വിക്ടോറിയ ഒരു പ്രധാന മാധ്യമത്തിലെ ടോക്ക് ഷോയുടെ അവതാരകയായിരുന്നു. വിക്ടോറിയയുടെ കൊലയ്ക്ക് പിന്നിലെ ലക്ഷ്യം അന്വേഷിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
‘സത്യവും അഴിമതിയുമായി ഉള്ള പോരാട്ടത്തില്‍ വീണ്ടും ഒരു ധൈര്യവതിയായ മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടിരിക്കുന്നു,’ എന്നാണ് വിക്ടോറിയയുടെ മരണത്തില്‍ യുറോപ്പിയന്‍ കമ്മീഷന്റെ വൈസ് പ്രസിഡന്റ് ആയ ഫ്രാന്‍സ് ടിമ്മര്‍മാന്‍ പ്രതികരിച്ചത്.
വിക്ടോറിയയുടെ കൊലപാതകവുമായി അവരുടെ ജോലിക്കുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്. വിക്ടോറിയ ഒരു ടെലിവിഷന്‍ അവതാരക മാത്രമായിരുന്നു. അവര്‍ക്ക് ഇന്‍വെസ്റ്റിഗേഷന്‍ സ്വഭാവമുള്ള ജോലികള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല താനും. എന്നാല്‍ പീഡനവും തുടര്‍ന്നുള്ള കൊലപാതകവും വലിയ നിഗൂഢതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: