പെരിയ: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥി മാപ്പപേക്ഷ നല്‍കണം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി മാപ്പ് എഴുതി നല്‍കണം. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്നതിലും ക്യാമ്പസ് തുറക്കുന്നതിലും വി.സി അന്തിമ തീരുമാനം എടുക്കും.
കാമ്പസില്‍ ഏറെനാളായി എസ്എഫ്ഐ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം നടത്തുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരില്‍ അഖില്‍ എന്ന രണ്ടാം വര്‍ഷ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്റ്റഡീസിലെ വിദ്യാര്‍ഥി, വൈസ് ചാന്‍സിലറെയും മറ്റും അശ്ളീലം പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു. ഫേസ്ബുക് പോസ്റ്റിലെ ആക്ഷേപത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ നടപടിയെടുത്തു. സ്ഥലം എംപി: പി. കരുണാകരന്, എംഎല്‍എ: കെ. കുഞ്ഞിരാമന്, വിദ്യാര്‍ഥിയൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായി വിവിധ തലത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു നടപടി.
അതിനിടെ തിങ്കളാഴ്ച കാലത്ത് അഖില്‍ ജയ എന്ന വിദ്യാര്‍ഥി, കാമ്പസ് പ്രവര്‍ത്തന സമയത്തിനുമുമ്പ് ഗ്രൗണ്ടില്‍ ആത്മഹത്യാ ശ്രമം നടത്തി. കൈത്തണ്ട മുറിച്ചായിരുന്നു ശ്രമം. അഖിലിനെ ബൈക്കില്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെ സര്‍വകലാശാലയുടെ പീഡനത്തില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പ്രചാരണം നടത്തി. തൊട്ടടുത്ത പെരിയ പോളി ടെക്നിക് വിദ്യാര്‍ഥികള്‍ എത്തി സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേഷന് വിഭാഗം ഉപരോധിച്ച് സമരം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: