ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഗതാഗത മന്ത്രിയുമായ കൈലാഷ് ഗെലോട്ടുമായി ബന്ധപ്പെട്ട സമ്പത്തിക ഇടപാടു കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ദല്‍ഹിയിലെയും ഗുരുഗ്രാമിലെയും പ്രധാനപ്പെട്ട 16 ഇടങ്ങളില്‍ 60 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തുന്നത്.
ദല്‍ഹിയിലെ വസന്ത് കുഞ്ച്, ഡിഫന്‍സ് കോളനി, പശ്ചിം വിഹാര്‍, നജഫ്ഗഡ്, ലക്ഷ്മി നഗര്‍, ഗുരുഗ്രാമിലെ പലംവിഹാര് എന്നിവിടങ്ങളിലാണ് റെയ്ഡ്. ബ്രിസ്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കോര്‍പ്പറേറ്റ്് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് പ്രധാനമായും റെയ്ഡ് നടത്തിയത്. രണ്ടും കൈലാഷ് ഗെലോട്ടിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്നവയാണ്.
അനധികൃത സ്വത്ത് സമ്പാദനത്തിന് രണ്ട് കമ്പനികളുടെയും പ്രമോട്ടര്‍മാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന്് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യത്തെ കമ്പനി റിയല്‍ എസ്റ്റേറ്റ് ഇടപാട് നടത്തുന്നതും രണ്ടാമത്തേത് ബാങ്ക് ഇതര ധനകാര്യ കമ്പനിയുമാണ്. ദല്‍ഹി നജാഫ് നഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് കൈലാഷ് ഗെലോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: