കണ്ണൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്നുതന്നെ പറക്കാന്‍ ഒമ്പത് അന്താരാഷ്ട്ര, ആഭ്യന്തര വിമാനക്കമ്പനികള്‍ സന്നദ്ധതയറിയിച്ചു. ഇന്നലെ കിയാല്‍ എംഡി വി.തുളസീദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിമാനക്കമ്പനി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമറിയിച്ചത്. എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, ഗോ എയര്‍, ഖത്തര്‍ എയര്‍, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍വെയ്സ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. സ്പൈസ് എയര്‍വേഴ്സ് കമ്പനി പ്രതിനിധി യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും തുടക്കം മുതല്‍ സര്‍വ്വീസ് നടത്താന്‍ സന്നദ്ധതയറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം ഇന്ത്യന്‍ വിമാനകമ്പനികളായിരിക്കും ആദ്യം സര്‍വ്വീസ് നടത്തുക. വിദേശ വിമാനകമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് പറക്കാനുള്ള അനുമതി തേടുന്നതിനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്നും തുളസീദാസ് അറിയിച്ചു. വിമാന കമ്പനികള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച ശേഷമാണ് ചര്‍ച്ചയ്ക്കെത്തിയത്.
ഗള്‍ഫ് രാജ്യങ്ങളിലേക്കും ആദ്യദിവസംതന്നെ സര്‍വ്വീസുണ്ടാകും. ദുബായ്, ദോഹ, മസ്കറ്റ്, ഷാര്‍ജ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കായിരിക്കും ആദ്യ വിദേശ സര്‍വ്വീസുകള്‍. ചെലവ് കുറഞ്ഞ ഉഡാന്‍ സര്‍വ്വീസുകളും കണ്ണൂരില്‍ നിന്നുണ്ടാകും. എന്നാല്‍ ഉഡാന്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കിത്തരാമെന്ന് വ്യോമയാന മന്ത്രാലയം കിയാലിനെ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് പറക്കും. സര്‍വ്വീസ് പൂര്‍ണമായും സുതാര്യമാകുമെന്നും വിമാനകമ്പനികള്‍ കിയാലിനെ അറിയിച്ചിട്ടുണ്ട്.
വിമാനകമ്പനികളുടെ പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റും താമസിക്കാനാവശ്യമായ സൗകര്യം എയര്‍പോര്‍ട്ട് പരിസരത്ത് ഒരുക്കുമെന്നും കിയാല്‍ എംഡി തുളസീദാസ് ഉറപ്പ് നല്കി. ഇതിനാവശ്യമായ ലക്ഷ്വറി ഹോട്ടലുകളും ബഡ്ജറ്റ് ഹോട്ടലുകളും എയര്‍പോര്‍ട്ട് പരിസരത്ത് ഇതോടൊപ്പം പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട വിശദമായ പഌനും കിയാല്‍ അധികൃതര്‍ക്ക് കൈമാറി. സര്‍വ്വീസ് ഷെഡ്യൂളുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനായി ഏജന്‍സികളുടെ കോ-ഓഡിനേഷന്‍ ഫോറവും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: