പെരുമ്പടവ്: കരിപ്പാല്‍ നാഗത്തിന്റെയും സോമേശ്വരി ക്ഷേത്രത്തിന്റെയും ആരൂഢ സ്ഥാനമായ കരിപ്പാല്‍ തറവാട് ധര്‍മ്മദൈവസ്ഥാനം കളിയാട്ട മഹോത്സവം നവംബര്‍ 25, 26, 27 തീയ്യതികളില്‍ നടക്കും. 25 ന് വൈകുന്നേരം കലവറ നിറക്കല്‍ ഘോഷയാത്രയും സാസ്കാരിക സമ്മേളനം, 26ന് രാവിലെ അഷ്ട ദ്രവ്യ മഹാഗണപതിഹോമവും പത്മമിട്ട് പൂജയും, വൈകുന്നേരം ചെക്കിച്ചേരി ഭഗവതിയുടെ കലശം, സന്ധ്യക്ക് വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. തുടര്‍ന്ന് തായ്പരദേവതയുടെയും വിഷ്ണുമൂര്‍ത്തിയുടെയും തുടങ്ങലും തോറ്റവും, 27 ന് രാവിലെ വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, തുടര്‍ന്ന് തായ്പരദേവതയുടെ തിരുമുടിയുയരല്, ഉച്ചയ്ക്ക് മഹാ അന്നദാനം എന്നിവയുമുണ്ടാകും.
ഉത്സവ നടത്തിപ്പിനായി നൂറ്റിയൊന്ന് അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു. കരിപ്പാല്‍ തറവാട് ക്ഷേത്ര പരിപാലന ട്രസ്റ്റ് പ്രസിഡന്റ് ശിവദാസന്‍ കരിപ്പാല്‍ അധ്യക്ഷത വഹിച്ചു. ഷാജി തലവില്‍, കെ.കെ.കൃഷ്ണന്, കെ.കെ.വിജയന് മാസ്റ്റര്‍, കെ.പി.ശ്രീധരന്, കെ.കെ.രാമചന്ദ്രന് മാസ്റ്റര്‍, കെ.കെ.ജയരാജന്, കെ.എ.പി.രവീന്ദ്രന്, കെ.കെ.രാഘവന് എന്നിവര്‍ സംസാരിച്ചു. കെ.പി.രാഘവന് സ്വാഗതവും കെ.കെ.നാരായണന് ചിറ്റടി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ശിവദാസന്‍ കരിപ്പാല്‍ (ചെയര്മാന്), കെ.പി.രാഘവന് (ജനറല്‍ കണ്‍വീനര്‍), കെ.കെ.വിജയന് മാസ്റ്റര്‍ (കോര്‍ഡിനേറ്റര്‍), കെ.കുഞ്ഞിക്കണ്ണന്, കെ.കെ.കൃഷ്ണന്, കെ.പി.കരുണാകരന്, കെ.കെ.രാമചന്ദ്രന് മാസ്റ്റര്‍ (വൈസ് ചെയര്മാന്), കെ.എ.പി.രവീന്ദ്രന്, കെ.കെ.രാഘവന്, കെ.പി.ജനാര്ദ്ദനന്, കെ.കെ.ജയരാജന് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: