ഇരിട്ടി: ഇരിട്ടി ടൗണിലെ റവന്യു ഭൂമിയിലെ കയ്യേറ്റം എന്ന പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തിയത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വ്യാപാരി വ്യാവസായി ഏകോപനസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നഗരത്തിലെ ഭൂരിഭാഗം വ്യാപാരികളും കെട്ടിടം വാടകക്കെടുത്ത് കച്ചവടം നടത്തുന്നവരാണ്. കയ്യേറ്റം എന്ന പേരില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമകള്‍ക്കോ വ്യാപാരികള്‍ക്കോ നിയമപരമായ യാതൊരു നോട്ടീസും നല്‍കാതെ കടകളില്‍ കയറി അളന്നു തിട്ടപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. നേരത്തെ നടന്ന സര്‍വ്വകക്ഷി തീരുമാന പ്രകാരം െ്രെഡനേജിന് മുകളില്‍ തള്ളിനില്ക്കുന്ന മുഴുവന്‍ നിര്‍മ്മാണവും വ്യാപാരികള്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. റോഡ് വികസനത്തിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ വ്യാപാരികള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ്. പലഘട്ടങ്ങളിലായി നടന്ന അളവില്‍ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് സംശയം തോന്നിയ ചില കെട്ടിട ഉടമകളാണ് കോടതിയെ സമീപിച്ചത്.
നഗര വികസനത്തിന് കഴിഞ്ഞ നാളുകളില്‍ നല്ല രീതിയില്‍ സഹകരിച്ച വ്യാപാരികളെ കയ്യേറ്റക്കാരായി ചിത്രികരിക്കാനുള്ള ശ്രമം അപലപനിയമാണ്. കയ്യേറ്റത്തിന്റെ പേരില്‍ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കിനല്‍കില്ലെന്ന തീരുമാനത്തില്‍ പ്രതിക്ഷേധമുണ്ടെന്നും ഇത്തരം നടപടിയെ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ റജിതോമസ്, അയ്യൂബ്പൊയിലന്, കെ.അബ്ദുനാസര്‍, എം.പി.അബ്ദുള്ഖാദര്ഹാജി, കെ.അബ്ദുറഹ്മാന്, എന്‍.സജേഷ്ബാബു, ഹാഷിം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: