തിരുവനന്തപുരം: പൊതുവികാരങ്ങളെ അവഗണിച്ച്, സാധാരണക്കാരെ ദ്രോഹിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഇടതുസര്‍ക്കാര്‍ കനത്ത വില നല്കേണ്ടിവരുമെന്നു ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനദ്രോഹ നടപടികള്‍ക്കെതിരെ ബിഎംഎസ് സംഘടിപ്പിച്ച രാപകല്‍ സമരം സെക്രട്ടേറിയറ്റ് നടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ബന്ധപിരിവ് നടത്തുകയാണ്. ദുരിതാശ്വാസത്തിനായി പിരിച്ച തുകയില്‍ നിന്ന് പാര്‍ട്ടിഫണ്ടിലേക്ക് വകമാറ്റിയെന്ന് ആക്ഷേപമുണ്ട്. പ്രളയത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിതമായി ശമ്പളം പിടിച്ചെടുക്കുകയും വിസമ്മതിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു.
പ്രളയദുരിതകാലത്ത് ഇന്ധനവിലയ്ക്കെതിരെ ഹര്‍ത്താല്‍ നടത്തി രാഷ്ട്രീയമുതലെടുപ്പ് നടത്തിയ പാര്‍ട്ടിയുടെ സര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമോ എന്ന് വ്യക്തമാക്കണം. കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപ നികുതി കുറച്ചിട്ടും കേരള സര്‍ക്കാര്‍ അതിന് മുതിരുന്നില്ല. സാധാരണക്കാരായ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസമായിരുന്ന സാമൂഹിക പെന്‍ഷനുകള്‍ നിര്‍ത്തലാക്കാനുള്ള ശ്രമം നടക്കുന്നു. കെഎസ്ആര്‍ടിസിയെ സ്വകാര്യ ലോബിക്ക് അടിയറവ് വയ്ക്കുവാനുള്ള നീക്കവുമുണ്ട്. കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ടുകള്‍ സിപിഎം നിയന്ത്രണത്തിനുള്ള സഹകരണസംഘങ്ങള്‍ക്ക് കൈമാറാനാണ് നീക്കം.
വിശ്വാസങ്ങള്‍ തകര്‍ത്തെറിഞ്ഞാലും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നടപ്പാക്കുമെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സാമൂഹ്യപരവും വര്‍ഗീയപരവുമായ വിഘടനം സമൂഹത്തിനകത്ത് സൃഷ്ടിക്കുന്ന തരത്തില്‍ ആചാരങ്ങളെയും വിശ്വാസങ്ങളെയും പോലും ചോദ്യം ചെയ്യുകയും പൊതുവികാരങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. ഈ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായി നേരിടുവാന്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സമൂഹത്തെയും അണിനിരത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ. മനോഷ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് സംസ്ഥാന സമിതിയംഗം എസ്. വാരിജാക്ഷന്‍, ഗസറ്റഡ് ഓഫീസേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി ജയപ്രകാശ്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: