ന്യൂദല്‍ഹി: മീ ടു ക്യാമ്പയില്‍ ശക്തമായതോടെ കൂടുതലാള്‍ക്കാര്‍ കുരുങ്ങിത്തുടങ്ങി. പ്രമുഖ നിയമജ്ഞനും മുന്‍സോളിസിറ്റര്‍ ജനറലുമായ സോളി സൊറാബ്ജിയാണ് അവരിലൊരാള്‍. സൊറാബ്ജി തന്നെ ലൈംഗികമായി ശല്യം ചെയ്തെന്നാരോപിച്ച് ഒരു അഭിഭാഷക സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കുകയും ചെയ്തു. ആരോപണം അദ്ദേഹം തള്ളി.
അതിനിടെ കേന്ദ്രമന്ത്രി മനേകാ ഗാന്ധി കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ രംഗത്തു വന്നിട്ടുമുണ്ട്. മാധ്യമപ്രവര്‍ത്തകനായിരിക്കെ അക്ബര്‍ തന്നെ പീഡിപ്പിച്ചെന്ന മാധ്യമപ്രവര്‍ത്തകയുടെ ആരോപണം അന്വേഷിക്കണമെന്നാണ് മനേകയുടെ ആവശ്യം. തന്നെ ഒരു പ്രമുഖന് നിരന്തരം ലൈംഗികമായി ശല്യം ചെയ്തിരുന്നതായി പ്രമുഖ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും രംഗത്തെത്തി.
മികച്ച പ്രകടനം നടത്തിയിട്ടും താന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു.2006 മുതല്‍ താന്‍ ഈ പീഡനം സഹിക്കുകയാണ്. കളി നിര്‍ത്താന്‍ കാരണമിതാണെന്നും ജ്വാല വ്യക്തമാക്കി. എന്നാല്‍ ശല്യക്കാരന്റെ പേര് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ടൈംസ് ഒാഫ് ഇന്ത്യ ഹൈദരാബാദ് എഡിറ്റര്‍ കെആര്‍ ശ്രീനിവാസ്, ഡിഎന്‍എ മുന്എഡിറ്റര് ഗൗതം അധികാരി എന്നിവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക സന്ധ്യാ മേനോന് ആരോപണം ഉന്നയിട്ടുണ്ട്.
ശ്രീനിവാസിനെതിരെ ഏഴു പേരാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുഗെക്കെതിരെ എയറിന്ത്യാ വിമാനത്തിലെ ജോലിക്കാരിയും ആരോപണം ഉന്നയിച്ചു. ഇപ്പോള്‍ ലങ്കന്‍ മന്ത്രിയായ രണതുംഗെ തന്റെ അരക്കെട്ടില്‍ പിടിച്ചെന്നാണ് യുവതിയുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: