തിരുവനന്തപുരം: കേന്ദ്ര പദ്ധതികളായ സര്‍വശിക്ഷാ അഭിയാനും (എസ്എസ്എ), രാഷ്ട്രീയ മാധ്യമിക് സര്‍വശിക്ഷാ അഭിയാനും (ആര്‍എംഎസ്എ) സംയോജിപ്പിക്കുന്നതിന് തയാറാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും മന്ത്രിസഭ അംഗീകരിച്ചു. സംയോജനത്തിന്റെ ഭാഗമായി സ്കൂള്‍ എജ്യുക്കേഷന്‍ ഡെവലപ്മെന്റ് അതോറിറ്റി കേരള എന്ന പുതിയ സൊസൈറ്റി രൂപീകരിക്കും.
തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ എക്സൈസ് ടവര്‍ സ്ഥാപിക്കുന്നതിന് 14.52 ആര് സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി ഉപയോഗിക്കുന്നതിന് എക്സൈസ് വകുപ്പിന് അനുമതി നല്കാന് തീരുമാനിച്ചു. വിക്രംസാരാഭായി സ്പെയ്സ് സെന്ററിന് സ്പെയ്സ് സിസ്റ്റം കോംപ്ലക്സ് സ്ഥാപിക്കുന്നതിന് നോളജ് സിറ്റിയിലെ 3.94 ഏക്കര്‍ ഭൂമി ഏക്കറിന് ഒരു രൂപ നിരക്കില്‍ 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കാന് ടെക്നോപാര്‍ക്കിന് അനുമതി നല്‍കും.
ആലപ്പുഴ സായി ജലകായിക കേന്ദ്രത്തിലെ കായിക താരമായിരുന്ന അപര്‍ണ രാമഭദ്രന്റെ മാതാവ് ഗീത രാഘവന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഓഫീസ് അറ്റന്‍ഡറായി നിയമനം നല്കാന് തീരുമാനിച്ചു.
കയര്‍ഫെഡിലെ മാനേജീരിയല്‍ വിഭാഗം ജീവനക്കാരുടെ ശമ്പളവും മറ്റ് അലവന്‍സുകള്‍ പരിഷ്കരിക്കും. മലപ്പുറം എടക്കര ആയുര്‍വേദ ഡിസ്പെന്‍സറി 30 കിടക്കയുളള ആശുപത്രിയായി ഉയര്‍ത്തും. അട്ടപ്പാടിയിലെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ 22 തസ്തികകള്‍ സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: