തിരുവനന്തപുരം: പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പില്‍ നൂതന സംവിധാനമായ ഫണ്ടസ് ക്യാമറകള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കണ്ണിന്റെ റെറ്റിനയുടെ ചിത്രമെടുത്ത് പരിശോധിക്കുന്ന സംവിധാനമാണിത്.
ഇതിനായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപ്രതികളില്‍ നയനാമൃതം അഥവാ ഡയബറ്റിക് ററ്റിനോപ്പതി സ്കീനിംഗ് പ്രോഗ്രാം എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപ്രതികളിലും ഫണ്ടസ് ക്യാമറ ഉപയോഗിച്ചുളള രോഗനിര്‍ണയ സൗകര്യം ലഭ്യമാക്കും. തിരുവനന്തപുരം ജില്ലയില്‍ ഓര്‍ണേറ്റ് ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി 16 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഹാന്റ് ഹെല്‍ഡ് ഫണ്ടസ് ക്യാമറ വാങ്ങി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കണ്ടെത്തുന്ന രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി നേത്രരോഗ വിദഗ്ധന്റെ സമീപത്തേയ്ക്ക് റഫര്‍ ചെയ്യാന്‍ സാധിക്കും.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒരു സ്റ്റാഫ് നഴ്സിനും ഡോക്ടര്‍ക്കും നയനാമൃതം പദ്ധതിയോടനുബന്ധിച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ആശാ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: