തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിക്കാന്‍ മുന്നോടിയായി ബാങ്കുകളെ ലയിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയുമാണ് ലയിപ്പിക്കുന്നത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാനും തീരുമാനിച്ചു.
കേരളബാങ്കിന് ലൈസന്‍സ് നല്‍കുന്നതിന് റിസര്‍വ് ബാങ്ക് 19 നിബന്ധനകള്‍ മുന്നോട്ടുവച്ചിരുന്നു. 2019 മാര്‍ച്ച് 31ന് മുമ്പ് ഈ നിബന്ധനകള്‍ പാലിക്കണമെന്ന് റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട് ഇത് പാലിക്കുന്നതിന് വേണ്ടിയാണ് ലയന നടപടിക്രമങ്ങള്‍. എന്നാല്‍ ബാങ്കുകള്‍ ലയിപ്പിക്കുന്നത് തത്വത്തില്‍ മാത്രമാണ്. മാര്‍ച്ച് 31 വരെ നിലവിലുള്ള രീതിയില്‍ തന്നെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. നിലവില്‍ ബാങ്കുകളുടെ ഭരണം നടത്തുന്നത് സഹകരണ രജിസ്ട്രാര്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍മാരാണ്. ഇതും മാര്‍ച്ച് 31 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: