തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അത്രിക്രമം. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിക്കുയുമായിരുന്നു.
സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ അപ്രതീക്ഷിതമായി പോലീസ് അത്രിക്രമം അഴിച്ചുവിടുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി.
തുടർന്ന് നടന്ന ധർണ്ണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.വിഗ്രഹങ്ങളെയും വിശ്വാസങ്ങളെയും തകർക്കുക എന്ന ഇടതുപക്ഷ നയമാണ് ശബരിമല വിഷയത്തിലൂടെ പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
വിഷവാതകങ്ങൾ പ്രയോഗിച്ച് അയ്യപ്പ ഭക്തരെ നേരിടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നും. മുന്നറിയിപ്പുകളില്ലാതെ കണ്ണീർവാതകം പ്രയോഗിച്ച പോലീസ് നടപടിയിൽ അന്വേഷണം വേണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: