ന്യൂദല്‍ഹി: വിവാദമദ്യ വ്യവസായി വിജയ് മല്ല്യയുടെ ബംഗളൂരുവിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ദൽഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടു. വിദേശവിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകേസിലാണ് കോടതിയുടെ ഉത്തരവ്. മല്ല്യയുടെ 159 സ്വത്തുവകകൾ കണ്ടെത്തിയെന്ന് നേരത്തെ ബംഗളൂരു പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വിജയ് മല്യ 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു വായ്പ എടുത്ത ശേഷം ഇത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്നുകളഞ്ഞിരുന്നു. വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെയാണ് 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിച്ചത്. ഇതേതുടര്‍ന്നു 2017 ഏപ്രില്‍ 12ന് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: