സൂറത്ത്: ഇന്ത്യയിൽ മാത്രം കണ്ട് വരുന്ന വംശനാശഭീഷണി നേരിടുന്ന 21 ഏഷ്യാറ്റിക് സിംഹങ്ങൾക്ക് മാരകമായ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. വായുവിലൂടെയും സ്പർശനം മുഖേനയും പടരുന്ന ഈ വൈറസ് ബാധയെ തുടർന്ന് ഗുജറത്തിലെ ഗീർ വനത്തിൽ നിരവധി സിംഹങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് 21 സിംഹങ്ങൾക്കും വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.
ഗീർ വനത്തിലെ 27 സിംഹങ്ങളെയാണ് വൈറസ് ബാധ പരിശോധനകൾക്ക് വിധേയമാക്കിയത്. ഇതിൽ 21 സിംഹങ്ങൾക്ക് മാരകമായ വൈറസ് ബാധയുള്ളതായി കണ്ടെത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. ഏജൻസിയുടെ വെബ്സൈറ്റ് മുഖാന്തരമാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
850 സ്ക്വയർ മൈൽ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഗീർ വനത്തിൽ 600ഓളം ഏഷ്യാറ്റിക് സിംഹങ്ങളാണ് വസിക്കുന്നത്. ഇതിൽ 23 എണ്ണം കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ വൈറസ് ബാധയേറ്റ് ചത്തിരുന്നു. വൈറസ് ബാധ മറ്റ് സിംഹങ്ങളിലേക്ക് പകരാതിരിക്കാൻ ബാക്കിയുള്ളവയെ രണ്ടോ മൂന്നോ വ്യത്യസ്ത വന്യമൃഗ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: