കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകന് അര്‍ജുന രണതുംഗയ്ക്ക് പിന്നാലെ മീ ടൂവില്‍ കുടുങ്ങി ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ തന്നെ ലൈംഗികമായി ആക്രമിച്ചുവെന്ന് വെളിപ്പെടുത്തി യുവതി രംഗത്തെത്തി. യുവതിയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ പ്രശസ്ത പിന്നണി ഗായിക ചിന്മായി ശ്രീപദയാണ് ‘അജ്ഞാതയായ’ യുവതിയെ മലിംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അതേസമയം പീഡനത്തിന് വിധേയയായ യുവതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
പെണ്‍കുട്ടിയുടെ കുറിപ്പില്‍ നിന്ന്
പേരു വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈയിലെ ഒരു ഹോട്ടലില്‍ സുഹൃത്തിനൊപ്പം താമസിക്കുമ്പോഴാണ് സംഭവം. ഒരു ദിവസം ഹോട്ടലില്‍ ഞാന്‍ സുഹൃത്തിനെ കാത്തിരിക്കുകയായിരുന്നു. സുഹൃത്ത് തന്റെ റൂമിലുണ്ടെന്ന് പറഞ്ഞ് ഐ.പി.എല്ലില്‍ കളിക്കുന്ന പ്രശസ്തനായ ഒരു ശ്രീലങ്കന്‍ കളിക്കാരന് എന്റെ അടുത്തെത്തി. ഞാന്‍ അയാളോടൊപ്പം റൂമില്‍ ചെന്നെങ്കിലും സുഹൃത്ത് അവിടെയില്ലായിരുന്നു. പെട്ടെന്നു തന്നെ അയാള്‍ എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നിട്ട് അപമാനിക്കാന്‍ ശ്രമിച്ചു.
എനിക്ക് അയാളെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. ഞാന്‍ കണ്ണും വായും മുറുക്കെ അടച്ചു കിടന്നു. എന്നിട്ടും അയാളെന്റെ മുഖത്ത് തോന്നിയതെല്ലാം ചെയ്തു. ഇതിനിടെ അയാള്‍ക്ക് മദ്യവുമായി ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ വാതിലില്‍ വന്നുമുട്ടി. അയാള്‍ വാതില്‍ തുറക്കാന്‍ പോയ തക്കത്തിന് ഞാന്‍ എഴുന്നേറ്റ് ഓടി വാഷ് റൂമില്‍ പോയി മുഖം കഴുകി. ഹോട്ടല്‍ ജീവനക്കാരന് പോയതിനൊപ്പം ഞാനും പുറത്തേക്കോടി രക്ഷപ്പെട്ടു. അയാള്‍ എന്നെ അപമാനിച്ചു.
ഞാന്‍ മനഃപൂര്‍വം അയാളുടെ മുറിയിലേക്കു പോയതാണെന്ന് ആളുകള്‍ പറഞ്ഞേക്കാം. അയാളുടെ പ്രശസ്തി മുതലെടുക്കാനുള്ള ശ്രമമാണെന്നും വ്യാഖ്യാനിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: