കണ്ണൂര്‍: കേരളം ഭരിക്കുന്ന ഇടതു സര്ക്കാരിസ്വീകരിക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകളാണെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്. തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്ല്യങ്ങള്‍ വിതരണം ചെയ്യാതെ സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണ്. കേരള സര്‍ക്കാരിന്റെ മനുഷ്യാവകാശ ധ്വംസനത്തിനും പ്രളയത്തിന്റെ മറവിലുള്ള പിടിച്ച് പറിക്കും സാമൂഹ്യപെന്‍ഷനുകള്‍ പിന്‍വലിച്ചതിനുമെതിരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ബിഎംഎസ് സംഘടിപ്പിച്ച രാപകല്‍ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം തൊഴിലാളികലുടെ ക്ഷേമനിധി കൊള്ളയടിച്ചു. ക്ഷേമനിധി അംശാദായം ട്രഷറിയിലേക്ക് മാറ്റി സര്‍ക്കാരിന്റെ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കുകയാണ്. ആനുകൂല്യങ്ങള്‍ സമയത്തിന് വിതരണം ചെയ്യാതെ തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. തയ്യല്‍ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യമായി ലഭിക്കേണ്ട 15000 രൂപ വെട്ടിക്കുറച്ച് ഇപ്പോള്‍ 2000 രൂപ മാത്രമാണ് നല്‍കുന്നത്. കേന്ദ്ര വിഹിതം കൃത്യമായി ലഭിച്ചിട്ടും തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമൂഹ്യ പെന്‍ഷനുകള്‍ നിര്‍ത്തലാക്കിയത് ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. വികലാംഗര്‍ക്കും വിധവകള്ക്കുമുള്പ്പടെ സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്കുള്ള പെന്‍ഷനാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇപ്പോള്‍ എല്ലാവിഭാഗങ്ങളില്പ്പെട്ടവര്ക്കും 1100 രൂപമാത്രമാണ് പെന്‍ഷനായി ലഭിക്കുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് കൊണ്ട് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ കേരളത്തിലെ സാധാരണക്കാരെ ശരിയക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാത്തത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതുകൊണ്ടാണ്. ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപവരെ ചികിത്സാച്ചെലവ് ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. രാഷ്ട്രീയ വൈരം മറന്ന് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൊഴിലാളികളുടെ പേര് പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്നത് നിര്‍ത്തിയില്ലെങ്കില്‍ ബിഎംഎസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാ പ്രസിഡണ്ട് എം.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ്ആര്‍എ സംസ്ഥാന പ്രസിഡണ്ട് കെ.സുരേഷ്കുമാര്‍, കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.എന്‍.രാജേഷ്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂധനനന്‍, ബിപിഇഎഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ.സദാനന്ദന്, കേരള ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജിലാനന്ദ്, ബിടിഇയു ജില്ലാ പ്രസിഡണ്ട് വി.പ്രകാശ് ബാബു, സി.എ.ബാലചന്ദ്രന്. എ.പി.കെ.വിനോദ്, പി.കൃഷ്ണന്, എം.ബാലന്, അഡ്വക്കറ്റ് കെ.പി.സുരേഷ് കുമാര്‍, എ.പി.പുരുഷോത്തമന്, വനജ രാഘവന്, പി.രഞ്ചന്‍, കെ.വി.ശ്രീജിത്ത്, കെ.വി.കരുണാകരന്, വി.മണിരാജ്, കെ.കെ.ശ്രീജിത്ത്, ഷീല പായം, ദീപ തളിപ്പറമ്പ്, കെ.പി.ജ്യോതിര്‍ മനോജ്, കെ.രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: