ആലക്കോട്: ഉത്തരമലബാറിലെ തലയെടുപ്പുള്ള ഗജവീരന്മാരില് പ്രമുഖനായ കരുവഞ്ചാല്‍ ഗണേശന് ചെരിഞ്ഞു. കരുവഞ്ചാല്‍ കല്ലൊടിയിലെ പുല്ല്യാട്ട് വക്കച്ചന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇന്നലെ ചെരിഞ്ഞത്. കടുത്ത പനി ബാധിച്ച് അവശനിലയിലായിരുന്ന ഗണേശനെ തൃശൂരില്‍ നിന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം സ്ഥലത്തെത്തി ചികിത്സ നടത്തിവരവേയാണ് അന്ത്യശ്വാസം വലിച്ചത്. മലയോരത്തിന്റെ യശസ്സുയര്‍ത്തി ഗജരാജപ്പട്ടം നേടിയ ഗണേശന്റെ തിരിച്ചുവരവിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു മലയോരത്തുള്ള ജനങ്ങള്‍. തൃശൂരിലെ വെറ്ററിനറി സര്ജ്ജന് ഡോ.ഗിരിദാസിന്റെ നേതൃത്വത്തിലായിരുന്നു ഗണേശന് ചികിത്സ നടത്തിയിരുന്നത്. മൃതദേഹം ഇന്നലെ പോസ്റ്റമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ബത്തേരയിലെ വെറ്ററിനറി സര്ജ്ജന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: