കണ്ണൂര്‍: ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദുക്കളെയാകെ അപമാനിച്ച പി.കെ.ശ്രീമതി എംപി മാപ്പ് പറയണമെന്ന് മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി രേഷ്മ രാജീവ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നത് ശരീര ഭാഗങ്ങള്‍ പുരുഷന്മാരെ കാണിക്കാനാണെന്നുളള പരാമര്‍ശം ഒരു പൊതുപ്രവര്‍ത്തകയ്ക്ക് യോജിച്ചതല്ല. സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തുന്ന നേതാക്കളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും രേഷ്മ ആവശ്യപ്പെട്ടു. ഹൈന്ദവ സ്ത്രീ സമൂഹത്തെയാകെ അപമാനിച്ച ശ്രീമതി എംപി സ്ഥാനം രാജിവെയ്ക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: