ന്യൂദല്‍ഹി: കോളേജുകളിലും സര്‍വകലാശാലകളിലും പ്രവേശനത്തിന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. കൂടാതെ 15 ദിവസത്തിനുള്ളില്‍ പ്രവേശനം വേണ്ടെന്ന് വച്ചവര്‍ക്ക് അടച്ച മുഴുവന്‍ തുകയും മടക്കി നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സെക്യൂരിറ്റി, കരുതല്‍ നിക്ഷേപങ്ങളും മടക്കി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവേശനത്തിന്റെ പേരില്‍ ചില സ്ഥാപനങ്ങള്‍ നടത്തുന്ന ക്രമക്കേടുകള്‍ തടയാന്‍ യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്) യുടെ തീരുമാനം വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന് ആവശ്യപ്പെടുകയാണെങ്കില് പരിശോധിച്ച ശേഷം വിദ്യാര്‍ഥിക്ക് തിരികെ നല്‍കണമെന്നും പറയുന്നു.
കോളജില്‍ പ്രവേശനം ലഭിച്ച ശേഷം കോഴ്സില്‍ നിന്ന് 15 ദിവസമോ അതില്‍ കൂടുതലോ ദിവസം മുമ്പ് പിന്‍വലിച്ചാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും, പ്രവേശനത്തിന്റെ അവസാന തീയതിയിലെ 15 ദിവസത്തിനുള്ളില്‍ വിദ്യാര്‍ഥി അനുമതി വേണ്ടന്നു വച്ചാല്‍ ഫീസ് റീഫണ്ട് 90 ശതമാനവും അവസാന തീയതി കഴിഞ്ഞ് 15 ദിവസത്തിനുള്ളില്‍ പിന്‍വലിക്കുകയും 80 ശതമാനവും 30 ദിവസത്തിനകം പിന്‍വലിക്കുകയും ചെയ്താല്‍ 50 ശതമാനവും തിരികെ ലഭിക്കും. അഡ്മിഷന് കഴിഞ്ഞ ദിവസം 30 ദിവസത്തിനു ശേഷമാണെങ്കില്‍ അടച്ച തുക മടക്കി നല്‍കുകയില്ലെന്നുമാണ് പുതിയ തീരുമാനം.
വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോേളജുകള്പിടിച്ചു വയ്ക്കുന്നതും വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: