കണ്ണൂര്‍: ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതി സലീം പിടിയിലായത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം. ബുധനാഴ്ച രാത്രി കണ്ണൂരിലെ പിണറായില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
കേസിലെ പ്രധാന പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് പിടിയിലായ മമ്പറം കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ.സലീം(42). പത്തു വര്‍ഷമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉദ്യോഗസ്ഥര്‍ തലശ്ശേരിയില്‍ ചോദ്യം ചെയ്ത സലീമിനെ ഇന്നലെ ബെംഗളൂരുവിലേക്ക് കൊണ്ടു പോയി.
2008 ജൂലൈ 25നാണ് ബംഗളൂരുവിലെ എട്ടിടങ്ങളില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള ഭീകരര്‍ സ്ഫോടനപരമ്പര നടത്തിയത്.
സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഅദനിയും ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ബെംഗളൂരുവില്‍ ജയിലില്‍ കഴിയുകയാണ്. 31-ാം പ്രതിയാണ് മഅദനി. കേസിലെ 32 പ്രതികളില്‍ 17 പേരും മലയാളികളാണ്. കേസിലെ മറ്റു പ്രതികളെയെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പേ പിടികൂടിയിരുന്നു.
കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ സ്ക്വാഡും പിണറായി പോലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: