ദുബായ്: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് പൊരുതി നേടിയ സമനില. ഉസ്മാന് ഖ്വാജയുടെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് ഓസ്ട്രേലിയയ്ക്കു കരുത്തായത്.
വിജയിക്കാന്‍ 462 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ അഞ്ചാം ദിവസമായ ഇന്നലെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു. 141 റണ്‍സെടുത്ത് ഉജ്ജ്വലമായി പൊരുതിയ ഖ്വാജയാണ് പാക്കിസ്ഥാനും വിജയത്തിനുമിടയില്‍ വന്മതില് സൃഷ്ടിച്ചത്. അവസാന ദിവസമായ ഇന്നലെ
72 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ പുറത്താക്കി മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന് വേണ്ടി നിര്‍ണായക വിക്കറ്റ് നേടി. ചുരുങ്ങിയ ഓവറുകള്‍ക്കുള്ളില്‍ മാര്‍നസ് ലാബൂഷാനെയും നഷ്ടമായതോടെ ഓസ്ട്രേലിയ തകര്‍ച്ചയിലേക്ക് നീങ്ങി. എന്നാല്‍ ഉസ്മാന് ഖ്വാജയും ക്യാപ്റ്റന്‍ ടിം പെയിനുമായി ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. ആറാം വിക്കറ്റില്‍ ഖ്വാജയും പെയിനും ചേര്‍ന്ന് നേടിയത് 79 റണ്‍സാണ്. 302 പന്തുകള്‍ നേരിട്ട ഖ്വാജ 11 ബൗണ്ടറികള്‍ അടിച്ചാണ് 141 റണ്‍സെടുത്തത്.
ഖ്വാജയെ വിക്കറ്റിനു മുന്നില്‍ കുടുക്കി യസീര്‍ ഷാ വീണ്ടും പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനെയും പീറ്റര്‍ സിഡിലിനെയും പുറത്താക്കി യസീര്‍ ഷാ പാക്കിസ്ഥാന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ടിം പെയിനും(61 നോട്ടൗട്ട്) നഥാന്‍ ലയണും ചേര്‍ന്ന് ഓസ്ട്രേലിയയെ സമനിലയിലേക്കെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: