കൊച്ചി : ശബരിമലപുനരുദ്ധാരണങ്ങള്ക്ക് പണം സ്വീകരിക്കാന്‍ വയ്ക്കുന്ന പ്രത്യേക ഭണ്ഡാരങ്ങളില് നിന്നുള്ള പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ നിര്‍ദേശമില്ലാതെ തുക വിനിയോഗിക്കരുത്.
പ്രത്യേക ഭണ്ഡാരങ്ങള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. നിലയ്ക്കല്‍, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രത്യേക ഭണ്ഡാരങ്ങള്‍ സ്ഥാപിക്കുമ്പോള്‍ പമ്പ റിലീഫ് ഫണ്ടെന്ന് വെളുത്ത നിറത്തില്‍ ചുവന്ന അക്ഷരത്തില്‍ എഴുതി വെക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ചെക്കായും ഓണ്‍ലൈനായുമൊക്കെ സംഭാവന സ്വീകരിക്കാന്‍ പമ്പയിലും സന്നിധാനത്തും സെന്ററുകള്‍ തുടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പ്രളയത്തെത്തുടര്‍ന്ന് പമ്പയുടെ മേല്‍ഭാഗത്ത് നാലടി പൊക്കത്തില്‍ രണ്ടു കിലോമീറ്ററോളം മണല്‍ അടിഞ്ഞു കൂടിയത് ബോര്‍ഡ് നീക്കണം. വീണ്ടും മഴ പെയ്താല്‍ മണല്‍ പമ്പയിലേക്ക് ഒഴുകിയെത്തുമെന്നതിനാലാണിത്. ഹില്‍ടോപ്പിലും ചക്കുപാലത്തും മണല്‍ വാരിക്കൂട്ടിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. ജല ലഭ്യതയ്ക്കായി കടുവാത്തോട് ചെക്ക് ഡാം നിര്‍മ്മിക്കുന്ന കാര്യത്തില്‍ വനം വകുപ്പ് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: