മാവേലിക്കര: എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ രണ്ടാം ദിവസം ആയിരക്കണക്കിന് പ്രവര്‍ത്തകരും ഭക്തരും പങ്കാളികളായി. നൂറനാട് പടനിലം പരബ്രഹ്മസന്നിധിയില്‍ നിന്നുമാണ് എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണയാത്ര ഇന്നലെ പര്യടനം തുടങ്ങിയത്. കായംകുളത്ത് സമാപിച്ചു.
പടനിലത്ത് നിന്നും കാല്‍നടയായി നീങ്ങിയപ്പോള്‍ മുതല്‍ രാഷ്ട്രീയഭേദെമന്യേ ആവേശപൂര്‍വം ശരണംവിളികള്. അയ്യപ്പധര്മത്തിനായുള്ള പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചത് പതിനായിരങ്ങള്‍ നിലകൊണ്ടു. യാത്രയ്ക്ക് ഗുരുസ്വാമി മാധവബാലസുബ്രഹ്മണ്യനും പത്നി പത്മജയും ദീപം തെളിയിച്ച് തുടക്കം കുറിച്ചു.
ബിഡിജെഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമായ സുഭാഷ്വാസു യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു ആമുഖപ്രഭാഷണം നടത്തി.
ബിഡിജെഎസ് ജനറല്‍സെക്രട്ടറി വി. ഗോപകുമാര്‍, മാവേലിക്കര മണ്ഡലം പ്രസിഡന്റ് ഷാജി എം. പണിക്കര്‍, കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് രാജന് കണ്ണാട്ട്, പിഎസ്പി സംസ്ഥാന ചെയര്മാന് കെ.കെ. പൊന്നപ്പന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, ബി. ഗോപാലകൃഷ്ണന്, മേഖലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ. സോമന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, ബിജെപി സംസ്ഥാന സെക്രട്ടറി രേണുസുരേഷ് തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിചേര്‍ന്നു. കായംകുളത്ത് യാത്ര സമാപിച്ചു. ഇന്ന് രാവിലെ ഒമ്പതിന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും.
തന്ത്രി റിവ്യൂ ഹര്‍ജി നല്കി
ന്യൂദല്‍ഹി: ശബരിമല കേസിലെ വിധിക്കെതിരെ ക്ഷേത്രം തന്ത്രി കുടുംബമായ താഴ്മണ്‍ മഠം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. തന്ത്രി കണ്ഠരര് മോഹനര് ആണ് ഹര്‍ജി നല്‍കിയത്. അഡ്വ. മാലിനി പൊതുവാളാണ് തന്ത്രിക്ക് വേണ്ടി ഹര്‍ജി നല്‍കിയത്. അഡ്വ. വിനായഗം ബാലന് മുഖാന്തിരം അഖില ഭാരതീയ മലയാളി സംഘ് ജനറല്‍ സെക്രട്ടറി ഷൈന്‍ പി.ശശിധറും ഹര്‍ജി നല്‍കിയത്.
കേരളാ ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി സ്വാമി അയ്യപ്പദാസ്, മാതൃസമിതിക്ക് വേണ്ടി ഡോ. ഗീത എന്നിവരും ഇന്നലെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: