”പുതിയ ട്രെയിന്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര റെയില്‍ മന്ത്രി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് അയച്ച കത്ത്.”
ന്യുദല്‍ഹി: കേന്ദ്ര റെയില്‍ മന്ത്രാലയം കേരളത്തിന് അനുവദിച്ച പുതിയ കൊച്ചുവേളി-ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് ന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാന്‍ ശശി തരൂരിന്റെ ശ്രമം.
തിരുവനന്തപുരം എംപി ആയി പത്തു വര്‍ഷം പിന്നിടുമ്പോഴും തലസ്ഥാന നഗരത്തിന് വേണ്ടി യാതൊന്നും ചെയ്യാന്‍ സാധിക്കാതെ വന്ന തരൂര്‍ പുതിയ ട്രെയിന്‍ തന്റെ നേട്ടമാണെന്നാണ് പ്രചരിപ്പിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയലുമായി നിരവധി തവണ നടത്തിയ ചര്‍ച്ചകളുടെയും കൂടിക്കാഴ്ചകളുടെയും അടിസ്ഥാനത്തില്‍ ആണ് പുതിയ ട്രെയിന്‍ അനുവദിച്ചത് എന്നിരിക്കെയാണ് തരൂരിന്റെ അപഹാസ്യമായ നീക്കം.
തിരുവനന്തപുരത്തെ ലോക നഗരങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും എന്ന് പറഞ്ഞ് ജയിച്ചു കയറിയ തരൂര്‍ മണ്ഡലം ശ്രദ്ധിച്ചിട്ടേ ഇല്ല എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ പരാതി. ഇതിന്റെ ജാള്യത മറയ്ക്കാനാണ് കണ്ണന്താനത്തിന്റെ ശ്രമഫലമായി ലഭിച്ച ട്രെയിന്‍ തന്റെ നേട്ടമായി ഉയര്ത്തിക്കാട്ടാണ് തരൂര്‍ ശ്രമിക്കുന്നത്.
പുതുതായി അനുവദിക്കപ്പെടുന്ന ട്രെയിനുകളുടെ ക്രെഡിറ്റ് അടിച്ചു മാറ്റല്‍ സ്ഥിരമാക്കിയ കൊടിക്കുന്നില്‍ സുരേഷ്, എന്‍. കെ പ്രേമചന്ദ്രന് എന്നിവരെ മറികടന്നാണ് ഇത്തവണ തരൂരിന്റെ ‘ശ്രമം’. ഒക്ടോബര്‍ ഒന്നിന് ദല്‍ഹിയില്‍ കണ്ണന്താനം പ്രഖ്യാപിച്ച ട്രെയിന്‍ ഒക്ടോബര്‍ 20ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേന്ദ്ര ടൂറിസം മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: