തിരുവനന്തപുരം: ശബരിമലയില്‍ അടുത്ത മണ്ഡലകാലത്തെയ്ക്കുള്ള മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തല്‍സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദേശിച്ചു.
രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങാനിരുന്ന അഭിമുഖം തന്ത്രി കണ്ഠരര് മോഹനരും ദേവസ്വം ബോര്‍ഡും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്നു. തുടര്‍ന്നാണ് കോടതിയുടെ സഹായം തേടിയത്. മോഹനര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താല്‍ ആകില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
എന്നാല്‍ തനിക്കെതിരെ കേസൊന്നും നിലവിലില്ലെന്ന് മോഹനരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: