ചെന്നൈ: ഡിഎംകെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ അന്വേഷണത്തിനൊരുങ്ങി സിബിഐ. മദ്രാസ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആരോപണങ്ങള്‍ക്കെതിരെ പളനിസ്വാമിക്ക് വിജിലന്‍സ്, ടക്ലീന് ചിറ്റ്’ നല്കി മൂന്നു ദിവസത്തിനു ശേഷമാണ് സിബിഐ അന്വേഷണത്തിനുള്ള കോടതി ഉത്തരവെത്തിയത്. പ്രത്യേകിച്ചൊരു പരാമര്‍ശവും നടത്താതെ ജസ്റ്റിസ് എ.ഡി. ജഗദീശ് ചന്ദിര കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
ഹൈവേ പുനരുദ്ധാരണത്തിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആരോപണം. പളനിസ്വാമി ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്റി കറപ്ഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, വിജിലന്‍സ് പളനിസ്വാമിക്ക് അനുകൂലമായ നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചതെന്നായിരുന്നു ഡിഎംകെ അഭിഭാഷകന് എന്‍.ആര്. ഇളങ്കോയുടെ വാദം.
ഡിഎംകെ ഒര്‍ഗനൈസിങ് സെക്രട്ടറി ആര്.എസ്. ഭാരതിയാണ് പരാതിക്കാരന്. 3,500 കോടി രൂപ ചെലവില്‍ അഞ്ചുവരി ഹൈവേയുടെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള കരാര്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ബിനാമികളുടെയും ഉടമസ്ഥതതയിലുള്ള കമ്പനിക്ക് നല്കി അഴിമതി നടത്തിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: