അങ്കാറ: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി റോയല്‍ കോടതിയുടെ നിര്‍ദേശ പ്രകാരമെന്ന് തുര്‍ക്കി. ഇസ്താന്‍ബുളിലെ സൗദി സ്ഥാനപതി കാര്യാലയത്തില്‍ ഒരാഴ്ച മുമ്പാണ് സൗദി രാജകുടുംബത്തിന്റെ നിശിത വിമര്ശകന് കൂടിയായ ഖഷോഗി കൊല്ലപ്പെട്ടത്.
സൗദി സ്ഥാനപതി കാര്യാലയത്തിലെത്തി രണ്ടു മണിക്കൂറുകള്‍ക്കുള്ളിലാണ് ഖഷോഗി മരിച്ചതെന്ന് പറയപ്പെടുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകമെന്നാണ് തുര്‍ക്കിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം. സൗദിയിലെ ഉദ്യോഗസ്ഥവൃന്ദവും കൂടെയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘പള്‍പ് ഫിക്ഷന്‍’ മാതൃകയില്‍ ഈര്ച്ചവാള് പോലുള്ള ആയുധമുപയോഗിച്ച് ജമാലിനെ അംഗവിക്ഷേപം നടത്തുകയായിരുന്നു.
അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉള്‍പ്പെടെയുള്ള സൗദി ഭരണകൂടം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സ്ഥാനപതി കാര്യാലയത്തിലെത്തി ഏറെ വൈകാതെ ഖഷോഗി തിരികെപ്പോയതായും അദ്ദേഹം വാദിച്ചു. സൗദിയുടെ വാദങ്ങള്‍ ശരിയെന്നു തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സൗദിയോട് തുര്‍ക്കി പ്രസിഡണ്ട് തയ്യിപ് എര്ദൊഗാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഖഗോഷി കൊല്ലപ്പെട്ടതാണെന്ന് തുര്‍ക്കി സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നതെങ്ങനെയെന്നതും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: