തിരുവനന്തപും: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മുന്നൊരുക്കങ്ങള്‍ എടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇടത്താവളങ്ങളിലെല്ലാം ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിന്റെ ഭാഗമായി 23 ഗ്രാമ പഞ്ചായത്തുകള്‍ക്കായി രണ്ടുകോടി രൂപയും ആറ് മുനിസിപ്പാലിറ്റികള്‍ക്ക് ഒരുകോടി രൂപയും അനുവദിച്ചു. മുനിസിപ്പാലിറ്റികള്‍: ചെങ്ങന്നൂര്‍ 25 ലക്ഷം, പത്തനംതിട്ട 25 ലക്ഷം, തിരുവല്ല 10 ലക്ഷം, ഏറ്റുമാനൂര്‍ 10 ലക്ഷം, പാല 10 ലക്ഷം, പന്തളം 20 ലക്ഷം.
ഇതിനുപുറമേ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സ്പെഷ്യല്‍ ഗ്രാന്റായി ഒരുകോടി 15 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവായി. ശബരിമലയ്ക്ക് സമീപമുള്ള എരുമേലി, ചിറ്റാര്‍, റാന്നി, പെരുനാട്, വടശ്ശേരിക്കര, സീതത്തോട്, നാറാണംമൂഴി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതം അധികമായും ഗുരുവായൂര്‍ മുനിസിപ്പാലിറ്റിക്ക് 25 ലക്ഷം രൂപയും അനുവദിക്കും. ഇത് ശബരിമല തീര്‍ഥാടന കാലത്തേക്ക് പ്രത്യേകമായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന പ്രത്യേക ധനസഹായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: