തിരുവനന്തപുരം: ഒഡീഷ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീര പ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ തിത്ലി ചുഴലിക്കൊടുങ്കാറ്റില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറിലായി. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
താല്ച്ചയര് – കോളാര്‍ 500 കെവി ഡി.സി ലൈനും അങ്കൂള് – ശ്രീകാകുളം 765 കെവി ലൈനുമാണ് പ്രധാനമായും തകര്‍ന്നത്. കേരളത്തിലേയ്ക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈദ്യുതിയില്‍ ഏകദേശം 800 മെഗാവാട്ടിന്റെ കുറവുണ്ട്. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ വൈകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അരമണിക്കൂര്‍ കുറയാതെയുള്ള വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുകയാണെന്നും കെഎസ്ഇബി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: