ചാവക്കാട്: മാതാവിന്റെ സമ്മതത്തോടെ പന്ത്രണ്ടുകാരിയെ കൈകാലുകള്‍ ബന്ധിച്ചു പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. അണ്ടത്തോട് തണ്ണിയാര്‍ കുടി റമളാന്‍ മകന് ഷാജഹാന്(35 ) ആണ് അറസ്റ്റിലായത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവിന് അടിമയായ പ്രതി കത്തി മുനയില്‍ നിര്‍ത്തി നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.
ഒരിക്കല്‍ പെണ്‍കുട്ടിയുടെ കരച്ചില് കേട്ട അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് പീഡനം പുറത്തറിയുന്നത്. വിവരം പെണ്‍കുട്ടി പഠിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തത്തോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു. പെണ്‍കുട്ടിയെ പോലീസ് കുന്നംകുളം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുത്ത ശേഷം കോടതി നിര്‍ദേശപ്രകാരം തൃശൂരിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
ഒളിവില്‍ പോയ പ്രതി തമിഴ്നാട്ടില്‍ വിവിധയിടങ്ങളില്‍ ഹോട്ടലില്‍ ജോലി നോക്കി വരികയായിരുന്നു. എസിപി ടി.എസ്. സിനോജ് പഴയ കേസുകള്‍ പരിശോധിച്ചപ്പോഴാണ് ഈ കേസ് ശ്രദ്ധയില്‍ പെട്ടത്. അന്വേഷണം ഏറ്റെടുത്ത ചാവക്കാട് സിഐ ഗോപകുമാറിന്റെ പ്രത്യേക സംഘത്തില്‍പെട്ട എസ്ഐ മാധവന്, എഎസ്ഐ അനില്‍ മാത്യു, സിപിഒമാരായ ലോഫി രാജ്, അബ്ദുള്‍ റഷീദ് എന്നിവര്‍ ചേര്‍ന്ന് പൊള്ളാച്ചിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: