തിരുവനന്തപുരം: വിവാദമായ ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിലും കലഹം. ബ്രൂവറി ഡിസ്റ്റലറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ എക്സൈസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ പത്രക്കുറിപ്പ് താന്‍ അറിഞ്ഞുകൊണ്ടല്ല പുറത്തിറക്കിയതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ആശാ തോമസ് ആഭ്യന്തര വകുപ്പിനു കത്തു നല്കി. വകുപ്പുതല അന്വേഷണം നടത്താന്‍ എക്സൈസ് ഡപ്യൂട്ടി സെക്രട്ടറിയോടും ആവശ്യപ്പെട്ടു.
ഡിസ്റ്റലറി ബ്രൂവറികള്‍ക്ക് അനുമതി നല്കിയതുമായുള്ള വിവാദത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മന്ത്രി ടി.പി. രാമകൃഷ്ണനോട് പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് എക്സൈസിന്റെ വിശദീകരണം. മന്ത്രിയോട് മറുപടി ചോദിച്ചപ്പോള്‍ എക്സൈസ് മറുപടി നല്‍കിയതുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാട്ടി ചെന്നിത്തല പരാതി ഉന്നിയിച്ചു. ബ്രൂവറി വിവാദം, പ്രതിപക്ഷനേതാവിന്റെ വാദം അപഹാസ്യം’ എന്ന തലക്കെട്ടിലായിരുന്നു എക്സൈസ് വകുപ്പിന്റെ പത്രക്കുറിപ്പ് . അഡി. ചീഫ് സെക്രട്ടറി ആശാ തോമസിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ.സി. ജോസഫ് എംഎല്‍എ അവകാശലംഘനത്തിനു സ്പീക്കര്‍ക്ക് നോട്ടിസ് നല്കി. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: