തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഐക്യരാഷ്ട്ര സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിന്റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചു. യുഎന്‍ ആക്ടിംഗ് റസിഡന്റ് കോ-ഓര്‍ഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെന്‍ക് ബെക്കഡാം സംസ്ഥാന ഡിഡി എന്‍എ കോ-ഓര്‍ഡിനേറ്റര്‍ വെങ്കിടേസപതി എന്നിവര്‍ ചീഫ് സെക്രട്ടറി ടോം ജോസിനാണ് റിപ്പോര്‍ട്ടിന്റെ കരട് കൈമാറിയത്.
റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ നവകേരള നിര്‍മാണത്തിന് 27,000 കോടി രൂപ ആവശ്യമുണ്ട്. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 8554 കോടിയും ഭവനനിര്‍മാണ മേഖലയ്ക്ക് 5659 കോടിയും കൃഷി, ഫിഷറീസിന് 4499 കോടിയും ഉപജീവന പുനഃസ്ഥാപനത്തിന് 3903 കോടിയും ജലസേചനത്തിന് 1484 കോടിയും വാട്ടര്‍ ആന്റഡ് സാനിറ്റേഷന്‍ 1331 കോടിയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 72 വിദഗ്ധര്‍ പത്ത് ജില്ലകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: