തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് മറുപടിയുമായി പന്തളം രാജകൊട്ടാരം. ഞങ്ങളല്ല, നിങ്ങളെപ്പോലുള്ള രാഷ്ട്രീയക്കാരാണ് കൊട്ടാരം വാസികളെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് മൂലംനാള്‍ പി.ജി. ശശികുമാര വര്‍മ.
കൊട്ടാരമില്ല, രാജാവില്ലാന്ന് പറയുന്ന രാഷ്ട്രീയക്കാരാണ് മണിമാളികകളില്‍ ജീവിക്കുന്നതും ലക്ഷക്കണക്കിന് രൂപയുടെ കാറുകളില്‍ സഞ്ചരിക്കുന്നതും. ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത് രണ്ടോ മൂന്നോ മുറികള്‍ മാത്രമുള്ള സാധാരണ വീടുകളിലാണ്, അദ്ദേഹം പറഞ്ഞു.
പാവങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്നില്‍ നിന്നവരാണ് പന്തളം രാജകുടുംബം. ചരിത്രത്തിന് ഏറ്റവും വലിയ സംഭാവന നല്കിയവരാണ്. ഞങ്ങളില്‍ കൊടി പിടിച്ചവരും ഉണ്ട്. ഞങ്ങള്‍ രാജാക്കന്മാരായല്ല ജീവിക്കുന്നത്. സെക്രട്ടേറിയറ്റില്‍ 19 വര്‍ഷം ജോലിചെയ്തു. അന്നും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിരവധി തവണ കൊടിപിടിച്ച് സമരത്തിന് ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂറില്‍ മഹാറാണിയെന്നൊരു പദവിയില്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നായിരുന്നു മന്ത്രി ജി. സുധാകരന് പറഞ്ഞത്. ശശികുമാരവര്‍മ മുന്‍ എസ്എഫ്ഐക്കാരനാണെന്നും പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുന്നുവെന്നും സര്‍ക്കാരിനെതിരെ അസംബന്ധം പറയാന്‍ ആരാണ് അനുമതി നല്‍കിയത് എന്നും മന്ത്രി ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: