കൊച്ചി: യഥാര്‍ഥ ശമ്പളത്തിന്റെയടിസ്ഥാനത്തില് തൊഴിലുടമയുമായി ചേര്‍ന്ന് വിഹിതം നല്കാന് തൊഴിലാളികള്‍ക്ക് അവസരം നിഷേധിച്ച ഇപിഎഫ് അധികൃതരുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇപിഎഫ് നടപടികള്‍ക്കെതിരെ കെല്‍ട്രോണില്‍ ഉദ്യോഗസ്ഥനായ ടി.വൈ. വിജയ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ 507 ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. തൊഴിലുടമയും തൊഴിലാളിയും ചേര്‍ന്ന് ഇത്തരത്തില്‍ വിഹിതം നല്‍കുന്നത് ഒഴിവാക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ആക്ടില്‍ 2014 ല്‍ കൊണ്ടുവന്ന ഭേദഗതി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് കോടതി വിലയിരുത്തി. ഭേദഗതിയും ഡിവിഷന് ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.
ഉയര്‍ന്ന പെന്‍ഷനു ഓപ്ഷന് നല്കാന് നിശ്ചിത തീയതി തീരുമാനിക്കുന്നത് വിരമിച്ചവരെ രണ്ടായി തിരിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. യഥാര്‍ഥ ശമ്പളത്തിന്റെയടിസ്ഥാനത്തില് വിഹിതം നല്‍കിയവര്‍ക്ക് അര്‍ഹതപ്പെട്ട പെന്ഷന് നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്. ഇതു നിലനില്‍ക്കില്ല. വിഹിതം നല്‍കാമെന്ന് തൊഴിലുടമയുമായി ചേര്‍ന്ന് സംയുക്ത ഓപ്ഷന് നല്‍കിയവര്‍ക്ക് ഉയര്‍ന്ന പെന്ഷന് ആനുകൂല്യം നിഷേധിക്കുന്നതാണ് പുതിയ ഭേദഗതി. പെന്ഷന് അര്‍ഹതയുള്ള പരാമവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തുമ്പോള്‍ ഒരു ദിവസം 500 രൂപയെന്നാണ് വിലയിരുത്തുന്നത്. കൂലിപ്പണി ചെയ്യുന്നവര്‍ക്കു പോലും ഇതില്‍ കൂടുതല്‍ ലഭിക്കും. പെന്ഷന് അര്‍ഹതയുള്ള ശമ്പളം 15,000 രൂപയായി നിജപ്പെടുത്തുന്നത് മാന്യമായ പെന്ഷന് നിഷേധിക്കലാവും. വിരമിക്കുന്നവര്‍ക്ക് ഗുണകരമായ ഒരു പദ്ധതി അട്ടിമറിക്കലാണിത്, കോടതി ചൂണ്ടിക്കാട്ടി.
1995ലെ ഇപിഎഫ് പെന്ഷന് സ്കീം പ്രകാരം പരമാവധി പെന്ഷന് അര്‍ഹതയുള്ള ശമ്പളം 6500 രൂപയായി നിജപ്പെടുത്തിയിരുന്നു. ഇതില്‍ തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം തുക പെന്ഷന് ഫണ്ടിലേക്ക് മാറ്റിയിരുന്നു.
ഈ വ്യവസ്ഥ നിലവിലുള്ളപ്പോഴും തൊഴിലാളിക്ക് തന്റെ യഥാര്‍ഥ ശമ്പളത്തിന്റെയടിസ്ഥാനത്തില് വിഹിതം നല്കിയ ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന് നല്കാന് കഴിയുമായിരുന്നു. എന്നാല്‍ ഭേദഗതി വന്നതോടെ പെന്ഷന് അര്‍ഹതയുള്ള പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തി. മാത്രമല്ല, ഈ തുകയ്ക്ക് മുകളിലുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നല്കി ഉയര്‍ന്ന പെന്ഷന് ആറ് മാസത്തിനകം ഓപ്ഷന് നല്‍കണമെന്നും കൂടിയ ശമ്പളത്തിന്റെ 1.16 ശതമാനം തുക അധികവിഹിതമായി അടയ്ക്കണമെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: