വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സൗദി ഭരണാധികാരി സല്മാന് രാജാവുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖഷോഗിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അനേകം പേര്. നിലവില്‍ ആര്‍ക്കും ഇതിനെ കുറിച്ച് അറിയില്ലെന്നും ട്രംപ് പറഞ്ഞു.
ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഖഷോഗിയെ ഒക്ടോബര്‍ രണ്ടു മുതല്‍ കാണാതായിരുന്നു. ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചിരുന്നു. സ്ഥാനപതി കാര്യാലയത്തിലെത്തി ഏറെ വൈകാതെ ഖഷോഗി തിരികെപ്പോയതായും അദ്ദേഹം വാദിച്ചു. സൗദിയുടെ വാദങ്ങള്‍ ശരിയെന്നു തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സൗദിയോട് തുര്‍ക്കി പ്രസിഡണ്ട് തയ്യിപ് എര്ദൊഗാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം രണ്ടിന് കാമുകിയെ പുറത്തുനിര്‍ത്തി കോണ്‍സുലേറ്റിനുള്ളില്‍ കടന്ന ഖഷോഗിയെ പിന്നീടാരും ജീവനോടെ കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: